പുൽപ്പള്ളി: ഭർത്താവിനെ തലക്കടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രനാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനിയെ (54) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. മൂന്നു മണിയോടെ ശുചിമുറിയിൽ പോകുന്നതിനായി എഴുന്നേറ്റ ചന്ദ്രൻ നിലത്തു വീണെന്നു പറഞ്ഞായിരുന്നു ഭവാനി അയൽവാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തുമ്പോൾ മരണം സ്ഥീരീകരിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ മരണകാരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് , കോണിച്ചിറ പൊലീസ് ചന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. സ്ഥിരം മദ്യപാനിയായ ചന്ദ്രൻ വീട്ടിൽവന്ന് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് ഭവാനി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സംഭവ ദിവസം ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലക്കടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.