വെള്ളിയാഴ്ച പായോട് ബസുകൾ അപകടത്തിൽപെട്ടതിന്റെ സി.സി.ടി.വി ദൃശ്യം
മാനന്തവാടി: കോഴിക്കോട് റോഡിൽ ചങ്ങാടക്കടവ് പായോട് റോഡപകടങ്ങൾ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച രണ്ട് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആഴ്ചകൾക്കുമുമ്പ് ഇതേസ്ഥലത്ത് ഡീസൽ മറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു. ഇരുചക്രവാഹനക്കാർ തെന്നി വീഴുന്നത് പതിവാണ്. വെള്ളിയാഴ്ച കൽപറ്റയിൽനിന്ന് മാനന്തവാടിക്കും മാനന്തവാടിയിൽനിന്ന് നിരവിൽപ്പുഴക്കും പോകുന്ന ബസുകളാണ് കുട്ടിയിടിച്ചത്. തൊട്ടുപിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് കുറുകേയായി നിൽക്കുകയായിരുന്നു.
റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായാണ് റോഡ് നിർമിച്ചത്. ബി.എം.ബി.സി ടാറിങ്ങാണ് നടത്തിയതെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ല. പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമായി.
വൈത്തിരി: വയനാട് ചുരത്തിൽ ആറാം വളവിൽ മിനി പാർസൽ ലോറി കേടുവന്നതുമൂലം രണ്ടുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈകീട്ട് അഞ്ചരക്കാണ് ലോറി കേടായത്. ചുരത്തിലെ ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്തുവെങ്കിലും ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. ചുരത്തിൽ വെള്ളിയാഴ്ച രാവിലെ കനത്ത മഴയാണ് പെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.