ശ്രീമധുര ചേമുണ്ടിയിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ കുടുങ്ങിയ പുള്ളിപ്പുലി

ആൾപാർപ്പില്ലാത്ത വീട്ടിൽ പുള്ളിപ്പുലി; മയക്കു വെടിവെച്ചു

ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ ചേമുണ്ഡിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ പുള്ളിപ്പുലി. പുലിയെ മയക്കാൻ വെടിവെച്ചു. ചേമുണ്ഡി കുന്നേൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ വീട്ടിലാണ് പുലിയെ കണ്ടത്. അയൽപക്കത്തെ തോട്ടത്തിൽ ജോലിക്കെത്തിയ ആദിവാസി ഉടുമ്പൻ എന്ന മണി കത്തി മൂർച്ചയാക്കാൻ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതു കണ്ട് ഉള്ളിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ പുലിയെ കണ്ടത്. പുറത്തേക്കോടി വാതിലടച്ച് സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വനപാലകരും റവന്യൂ, പൊലീസ് അധികൃതരും പഞ്ചായത്ത് പ്രസിഡന്റ് സുനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും എത്തി പുലി രക്ഷപ്പെടാനാവാത്തവിധം വാതിൽ പലക വെച്ച് അടച്ച് ഉറപ്പ് വരുത്തി. തുടർന്നാണ് രാത്രി എട്ടരയോടെ ഒരുവെടിവെച്ചത്. മയങ്ങിയ നിലയിലായതോടെ കൂട്ടിലാക്കിയ ശേഷം രാത്രി തന്നെ മുതുമല കടുവ സങ്കേതത്തിൽ വിടും. ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭു, ആർ.ഡി.ഒ സെന്തിൽകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - A leopard in an uninhabited house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.