സഫ്നാസ്, അബ്ദുൽ റഷീദ്

എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരി: എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ സഫ്നാസ് (37), നിരപ്പം മതിലകത്ത് വീട്ടിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെ മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്.

കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ.എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിന്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് 23.983 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പൊലീസ് ഇവരെ കൂടുതൽ ചോദ്യംചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

സുൽത്താൻ ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, യദു ഗോപാൽ, എ.എസ്.ഐമാരായ അശോകൻ, ശ്യാം ലാൽ, സന്തോഷ്‌, എസ്.സി.പി.ഒ ദിവാകരൻ എന്നിവരാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Youths arrested for trying to smuggle MDMA in a lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.