ഭക്ഷ്യവിഷബാധ: ഹോട്ടലിന് നോട്ടീസ് നൽകി

മാനന്തവാടി: ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം നൽകിയ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി നോട്ടീസ് നൽകി. ലൈസൻസ് ഉണ്ടെങ്കിലും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെതുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനാലാണ് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകിയത്. എരുമത്തെരുവിലെ റഹ്മാനിയ ഹോട്ടലിലെ ഭക്ഷണത്തിലാണ് വിഷബാധ ഉണ്ടായത്. മാനന്തവാടി ഭക്ഷ്യസുരക്ഷ ഓഫിസറുടെ ചുമതല വഹിക്കുന്ന സുൽത്താൻബത്തേരി ഭക്ഷ്യസുരക്ഷ ഓഫിസർ നിഷ പി. മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏപ്രിൽ 30നാണ് ഇഫ്താർ സംഗമം നടന്നത്. അഭിഭാഷകർ ഉൾപ്പെടെ ഇരുപതിലധികം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.