തിരുവനന്തപുരം: തിരുവല്ലം പനത്തുറ ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. വാഴമുട്ടം സ്വദേശികളായ ആകാശ് (19), തവള വിഷ്ണു എന്ന വിഷ്ണു (23) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മറ്റു രണ്ട് പ്രതികളായ ജിത്തുലാൽ, അനിക്കുട്ടൻ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതി ആകാശ് കോവളം പൊലീസ് സ്റ്റേഷനിൽ നാല് അടിപിടി കേസുകളിലെ പ്രതിയാണ്. ഒളിവിലായിരുന്ന പ്രതികളെ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സജീവ് കുമാർ, സി.പി.ഒ വിനയകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.