പോത്തൻകോട്: വെമ്പായം നെടുവേലിയിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ സജീവ് ആത്മഹത്യ ചെയ്തതാണെന്ന് വട്ടപ്പാറ പൊലീസ്. ജോലി ചെയ്യുന്ന ടൈൽ കടയിൽനിന്ന് പ്ലാസ്റ്റിക് വയർ ടൈ എടുക്കുന്ന ദൃശ്യം സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന് പൊലീസിന് ലഭിച്ചു. കടയിൽനിന്ന് അത്മഹത്യ കുറിപ്പും ലഭിച്ചു. സജീവ് പണം കൊടുക്കാനുള്ളവരുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
എന്നാൽ, സജീവ് ആത്മഹത്യ ചെയ്യില്ലെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് പരിശോധിക്കുന്നു. സാമ്പത്തിക ബാധ്യതയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വ്യാഴാഴ്ച രാവിലെയാണ് പ്രഭാതസവാരിക്ക് പോയ സജീവിനെ തൊട്ടടുത്ത റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് വയർ ടൈ ഉപയോഗിച്ച് കഴുത്ത് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്. പോസ്റ്റുേമാർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.