തിരുവനന്തപുരം: സമീപകാലത്ത് ഓൺലൈൻ പണം തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം പണമിടപാടുകളിൽ അതിജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. പണം നഷ്ടപ്പെട്ട 95 ശതമാനം പരാതികളും ഉപഭോക്താക്കളുടെ അശ്രദ്ധ കാരണമാണ് സംഭവിച്ചിരിക്കുന്നത്.
സിം കാർഡ് ബ്ലോക്കായി, ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ (എസ്.ബി.ഐ-യോനോ) ബ്ലോക്കായി, എ.ടി.എം കാർഡിെൻറ സർവിസ് ബ്ലോക്കായി, ആധാർ കാർഡ് ലിങ്ക് ചെയ്യണം, െക്രഡിറ്റ് കാർഡ് പോയൻറ് റെഡീം ചെയ്യണം തുടങ്ങി നിത്യേന ചെയ്യുന്ന പല ഇടപാടുകളിലും സഹായിക്കാൻ വരുന്നവരെന്ന വ്യാജേനയാണ് പണം തട്ടിക്കുന്നത്. രൂപത്തിലും കാഴ്ചയിലും ഒറിജിനലിനെ വെല്ലുന്ന സൈറ്റുകൾ ഉണ്ടാക്കി വിശ്വാസ്യത കൈവരിച്ചാണ് തട്ടിപ്പു സംഘങ്ങൾ ചതിയിലാഴ്ത്തുന്നതെന്നും കമീഷണർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഒ. എല്‍. എക്സ് മുഖാന്തരം പട്ടാളക്കാരുടെ വേഷത്തിലും അവരുടെ ഐഡി കാർഡിനു സമാനമായ തിരിച്ചറിയൽ രേഖകൾ കാട്ടി ആരെങ്കിലും വിൽക്കാനിട്ടിരിക്കുന്ന വീട്ടുസാധനങ്ങൾ, ബുളളറ്റ്, ആക്ടിവ സ്കൂട്ടർ തുടങ്ങിയ ഒട്ടനവധി വസ്തുക്കൾ വളരെ കുറഞ്ഞവിലയിൽ വീട്ടിലെത്തിച്ചു തരാമെന്ന വാഗ്ദാനം നൽകി മുൻകൂർ പണം വാങ്ങി പറ്റിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോലുളള സമൂഹമാധ്യമങ്ങൾ വഴിപോലും ഇത്തരക്കാർ ഇരകളെ വീഴ്ത്തുന്നു.
വാട്സ്ആപിലും, ഫേസ്ബുക്ക് മെസഞ്ചറിലും അപരിചിതരായ സ്ത്രീകള്‍ പുരുഷന്മാരുമായി ചാറ്റിങ്ങും തുടർന്ന് വിഡിയോകാളും ഉണ്ടാകുന്നു. ഇത്തരം കാളുകൾ അവസാനിക്കുന്നതോടെ പണം ആവശ്യപ്പെട്ടുകൊണ്ടുളള മെസേജുകളും ലഭിക്കും. പണം നൽകാത്ത പക്ഷം മോർഫ് ചെയ്ത വിഡിയോ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുമെന്നും യൂട്യൂബിലും, ഫേസ്ബുക്കിലും നൽകാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. അപരിചിതരുമായുളള ചാറ്റിങ്ങും വിഡിയോ കാളുകളും ഒഴിവാക്കുകയും പരിചിതരായവരെ മാത്രം സുഹൃത്തുക്കളായി അഡ്മിറ്റ് ചെയ്യുന്നതിലൂടെയും മാത്രമേ ഇത്തരം തട്ടിപ്പുകളെ തടയാൻ സാധിക്കുകയുള്ളൂവെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.