ജിതിൻ
മെഡിക്കൽ കോളജ്: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കുമാരപുരം ചെന്നിലോട് ചരുവിള വീട്ടിൽ ജിതിനെ (32- അംബു)യാണ് മെഡിക്കൽ കോളജ് പൊലീസ് പനവൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
മാർച്ച് 26ന് ലഹരി ഉപയോഗിച്ച് ചെന്നിലോട് പ്രദേശത്ത് അസഭ്യവർഷം നടത്തിയത് ചോദ്യംചെയ്ത ഡി.വൈ.എഫ്.ഐ പൊതുജനം യൂനിറ്റ് സെക്രട്ടറി ജി.ജെ. പ്രവീണിനെ മൂന്നംഗ സംഘം കഴുത്തിൽ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുത്തിയത് ചന്തു എന്നയാളാണെന്നും ബൈജു, ജിതിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നുവെന്നും പ്രവീൺ പൊലീസിനു മൊഴി നൽകി. ബൈജുവിനെ സംഭവം നടന്നദിവസം തന്നെ അറസ്റ്റു ചെയ്തു. ചന്തു ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.