തിരുവനന്തപുരം: എക്സൈസിന്റെ ഓപറേഷന് തണ്ടറിന്റെ ഭാഗമായി ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം 1,965 റെയ്ഡുകളും 38 സംയുക്ത റെയ്ഡുകളും ഉള്‍പ്പെടെ 30591 വാഹനങ്ങള്‍ പരിശോധിച്ചു. പരിശോധനകളില്‍ 2456 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകള്‍ 272, എന്‍.ഡി.പി.എസ് കേസുകള്‍ 116, പൊതു ഇടങ്ങളിലെ പുകവലിയും മറ്റു നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപയും -2,064, ഇ-സിഗരറ്റുമായി ബന്ധപ്പെട്ട കേസ് -ഒന്ന്, സാമ്പിള്‍ കേസ് -3 എന്നിങ്ങനെയാണ് കണക്ക്. അബ്കാരി കേസുകളില്‍ 274 പ്രതികളെ കണ്ടെത്തി, 238 പേരെ അറസ്റ്റ് ചെയ്തു.
എന്‍.ഡി.പി.എസ് കേസുകളില്‍ 117 പ്രതികളെ കണ്ടെത്തുകയും 113 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി 21 വാഹനങ്ങളും പിടിച്ചെടുത്തു. കോട്പ നിയമപ്രകാരം നടത്തിയ പരിശോധനകളില്‍ 2,064 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,887 പ്രതികളെ കണ്ടെത്തി. ഇതിലൂടെ 4.13 ലക്ഷം രൂപ പിഴ ഈടാക്കി. ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും വ്യാപനം തടയുന്നതിനായി ശക്തമായ പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം. സൂരജ് അറിയിച്ചു.
തിരുവനന്തപുരം: ‘ഓപറേഷന് തൂഫാന്റെ’ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ 40 കിലോ കഞ്ചാവ് പിടികൂടി. ഒമ്പത് കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതായി സംശയിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതിൽ ഭൂരിഭാഗവും അന്തർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. കഞ്ചാവിന് പുറമേ എം.ഡി.എം.എ, കഞ്ചാവ് മിഠായി തുടങ്ങിയവയും പിടികൂടിയവയിൽ ഉൾപ്പെടുന്നു. ദിബ്രുഗഡ്, കേരള എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, നേത്രാവതി എന്നീ ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപന്നങ്ങൾ കണ്ടെത്തിയത്.
പാറശ്ശാല, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമാണ് പരിശോധന നടന്നത്. റെയിൽവേ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആർ.പി.എസ്.എച്ച്.ഒമാരായ റസ്സൽ രാജ്, ശ്യാമകുമാരി, നിസാറുദീൻ, മഹേഷ്, പി.കെ. ബഷീർ, എസ്.ഐ പ്രദീപ്, ജി.ആർ.പി യിലെ ഡാൻസാഫ് & ഇന്റലിജൻസ് അംഗങ്ങളായ ഷഹേഷ്, തോമസ്, ഹരികൃഷ്ണൻ, അർജുൻ, ജിതിൻ, മഗനേഷ്, മണികണ്ഠൻ, അനിൽകുമാർ, ജോസ്, അഖിലേഷ്, ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, ഹെഡ് കോൺസ്റ്റബിൾ ഷിജി, ഗിരീഷ്, സി.പി.ഡി.എസ് അംഗങ്ങളായ ശരത്, ഷിബു എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9846200100) വാട്സ്ആപ്പ് (9497935859) മുഖേനയും റെയില്‍വേ പൊലീസിനെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.