കിളിമാനൂർ: ജലജീവൻ കുടിവെള്ള പദ്ധതിക്കായി എടുത്ത ചാലുകൾ വേണ്ടവിധം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതോടെ ഗ്രാമീണ റോഡുകൾ അപകടക്കെണികളായി. മഴ കനത്തതോടെ വാഹനങ്ങൾ കുഴികളിൽവീണും കാൽനടക്കാർ തെന്നിവീണുമുള്ള അപകടങ്ങൾ നിത്യസംഭവമാണ്.
പ്രധാന റോഡുകൾക്ക് പിന്നാലെ, മേഖലയിലെ ഇടറോഡുകളുടെ വശങ്ങളും റോഡ് കുറുകേ മുറിച്ചുമാണ് പൈപ്പ് ലൈനിട്ടത്. എന്നാൽ ഒരിടത്തുപോലും വേണ്ടവിധം മണ്ണിട്ടുറപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. നഗരൂർ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകളിലെ നിരവധി കിലോമീറ്റർ റോഡുകളോളം ഇത്തരത്തിൽ വെട്ടിപ്പൊളിച്ചു.
അടുത്തിടെ ടാറിങ്, കോൺക്രീറ്റ് എന്നിവ പൂർത്തിയായത് പോലും ഇത്തരത്തിൽ പൊളിച്ചു. നഗരൂരിലെ മൂന്നാം വാർഡിൽപെട്ട പോങ്ങനാട്-പള്ളിക്കുന്നിൽ റോഡ്, ആലത്തുകാവ്-കീഴ്പേരൂർ റോഡ്, മാത്തയിൽ-വിലവൂർകോണം-പാതിരിയിൽ റോഡ്, നഗരൂർ രണ്ടാം വാർ ഡിലെ കൊല്ലംവിളാകം-പോങ്ങനാട്, പാലം ജങ്ഷൻ-നമ്പിമഠം റോഡ്, 16-ാം വാർഡിലെ കാവുവിള-അണവിള റോഡ് അടക്കം നഗരൂരിൽ മാത്രം പത്തിൽപരം റോഡുകൾ ഇത്തരത്തിൽ തകർച്ചയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.