കെ.എസ്.ആർ.ടി.സി സിറ്റി സർവിസിനുവേണ്ടി വാങ്ങിയ ഇലക്ട്രിക് ബസ് മന്ത്രി ആന്റണി രാജു നോക്കിക്കാണുന്നു.

സി.എം.ഡി ബിജുപ്രഭാകർ സമീപം

നഗരയാത്രക്ക് ഇനി വൈദ്യുതി ബസുകൾ: സിറ്റി സർക്കുലർ സർവിസിനാണ് അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയത്

തിരുവനന്തപുരം: നഗരത്തിലെ പ്രധാന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് ആരംഭിച്ച സിറ്റി സർക്കുലർ സർവിസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽനിന്നുള്ള ബസുകളാണ് സ്വിഫ്റ്റ് വാങ്ങിയത്.

നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവിസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവിസ് നടത്തുമ്പോൾ ചെലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചെലവ്. നിലവിലെ ഇന്ധന വിലവർധനയുടെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിങ് സ്റ്റേഷനുകളും ഉണ്ടാകും. നഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവിസ് സാന്നിധ്യമുണ്ട്. ഇടറോഡുകളിൽ സൗകര്യപ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവിസ് നടത്താമെന്നുള്ളത് ഗതാഗതസൗകര്യത്തിന് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

സി.എൻ.ജി ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സി.എൻ.ജിക്ക് വിലവർധിച്ചത്. ഈ സാഹചര്യത്തിൽ സി.എൻ.ജി ബസുകളിൽനിന്ന് സർക്കാർ പിന്നോട്ട് പോയത്. 

9 മീറ്റർ നീളം, ഒറ്റ ചാർജിങ്ങിൽ 120 കിലോമീറ്റർ

ഒമ്പത് മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. രണ്ട് മണിക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽതന്നെ 120 കിലോമീറ്റർ മൈലേജാണ് കമ്പനിയുടെ വാഗ്ദാനം. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. 30 സീറ്റാണുള്ളത്. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിന് സൗകര്യമുണ്ട്. അഞ്ച് സി.സി.ടി.വി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിൽ ഉണ്ട്.

പത്ത് രൂപ യാത്ര മൂന്നുമാസം കൂടി

നിലവിൽ ജൂൺ 30 വരെയാണ് 10 രൂപക്ക് ഒരു സർക്കിൾ യാത്ര ചെയ്യാനാകുന്നത്. അത് മൂന്നുമാസം കൂടി നീട്ടിയതായും മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ സർക്കുലറിലും ഒരുമാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Electric buses for city travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.