ചിറയിൻകീഴ്: ചിറയിൻകീഴിൽ വീണ്ടും വൻ ലഹരി വേട്ട. എൽ.എസ്.ടി സ്റ്റാമ്പുകൾ, എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി ശാർക്കര കടകം പുളിന്തുരുത്തി ആലയിൽ വീട്ടിൽ അഭിജിത്തിനെ(25) ആണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പൊലീസും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്നും 21 എൽ.എസ്.ടി സ്റ്റാമ്പുകളും 0.3 ഗ്രാം എം.ഡി.എം.എ, പന്ത്രണ്ട് ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.ജപ്പാൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയാണ് ഇയാൾ ജോലി എടുത്തിരുന്നത്. പുറത്തുനിന്നും ഇയാളെ കാണാൻ നിരവധിപേർ വന്നുപോകുന്നുവെന്ന് ജില്ല പൊലീസ് മേധാവി കെ.എസ്.സുദർശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി വൈകി നടത്തിയ അപ്രതീക്ഷിത വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാൾക്ക് ലഹരി എത്തിച്ചുനൽകിയ സംഘത്തിന്റ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.ലഹരി വ്യാപനത്തിന് എതിരെ ഡാൻസാഫ് സംഘം തുടർച്ചയായി നടത്തുന്ന പരിശോധനൾ വഴി ആറ്റിങ്ങൽ, ചിറയിൻകീഴ്, കഠിനംകുളം പ്രദേശങ്ങളിൽ ഉള്ള സ്ത്രീ ഉൾപ്പെടെ ഉള്ള നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.