ശ്യാം, വിശാഖ്
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടുപേരെ പൊലീസ് പിടികൂടി. മരുതംകുഴി വേട്ടമുക്ക് സ്വദേശി ശ്യാം (32), തിരുമല ജയഭവനിൽ വിശാഖ് (30) എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതികൾ മുമ്പ് സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്നു.
പരിശോധനക്കെത്തിയ ബിജു, അനിൽകുമാർ എന്നീ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ് മർദനമേറ്റത്. ഫോർട്ട് സി.ഐ ജെ. രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.