ചവറ സപ്ലിമെന്‍റ് 3

പ്രായം തളർത്താത്ത കാരുണ്യപോരാളി ചിത്രം ചവറ: പതിറ്റാണ്ടുകളായി തുടരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ പ്രായം തളർത്താത്ത പോരാട്ടവുമായി നല്ലാന്തറയിൽ യൂസഫ്കുഞ്ഞ് (73). നിരവധി വർഷങ്ങളായി പ്രവർത്തനരംഗത്തുള്ള അദ്ദേഹം വർഷങ്ങളോളം കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസിൽ ജീവനക്കാരനായിരുന്നു. തൊഴിലിനിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിരുന്ന അദ്ദേഹം വിരമിച്ച ശേഷം സ്വദേശമായ പന്മനയിൽ നെറ്റിയാട് പൗരസമിതിയുമായി കൈകോർത്ത് ഈ രംഗത്ത് കൂടുതൽ സജീവമായി. ഭാര്യ മൈമൂനത്ത് ബീവിയും മക്കളായ ഫിറോസ്, അംജിത്, അഫ്സൽ, ആനിസ്സ എന്നിവരും മരുമക്കളും അടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ജീവകാരുണ്യരംഗത്ത് യൂസഫ്കുഞ്ഞിന് ഒപ്പമുണ്ട്. ....................... ആശംസകളോടെ......... പന്മന നെറ്റിയാട് പൗരസമിതിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമാണ്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ പൗരസമിതി ആവിഷ്കരിച്ചിട്ടുളള പദ്ധതികളുടെ ഗുണഭോക്താക്കളാണ് പ്രദേശവാസികൾ. വിധവകളും നിർധനരും രോഗികളും ഉൾപ്പെടെ കാരുണ്യപ്രവർത്തനങ്ങളിൽ ആശ്വാസം ലഭിച്ച നൂറുകണക്കിന് ആളുകളുടെ പിന്തുണ സംഘടനക്കുണ്ട്. നെറ്റിയാട് പൗരസമിതിയുടെ ജീവനകാര്യണ്യപ്രവർത്തനങ്ങൾ ഉൾപ്പെടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. -എൻ.കെ. പ്രേമചന്ദ്രൻ എം.പി ......................... നെറ്റിയാട് പൗരസമിതി ഏറെ വർഷങ്ങളായി ചവറ മേഖലയിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും സാമ്പത്തിക പിന്നാക്ക സ്ഥിതിയിലുള്ളവർക്കും രോഗങ്ങൾ ഉൾപ്പെടെ മറ്റ് കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും സാന്ത്വനസ്പർശമേകുന്ന വൈവിധ്യമാർന്ന പദ്ധതികൾ ആണ് യാഥാർഥ്യമാക്കിയിട്ടുള്ളത്. രക്തദാനക്യാമ്പുകൾ, രോഗികൾക്ക് സാമ്പത്തികസഹായം എന്നിങ്ങനെ പ്രവർത്തനങ്ങൾ നിരന്തരം നടത്തുന്ന സാമൂഹിക പ്രതിബദ്ധത ഏറെയുള്ള സംഘടനയാണിത്. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന, ആശാപ്രവർത്തകർ എന്നിവർക്കെല്ലാം പ്രചോദനം പകരുന്ന രീതിയിൽ പുരസ്കാരങ്ങളും സഹായങ്ങളും നൽകുന്നതും വേറിട്ട അനുഭവമാണ്. മാതൃകാപ്രവർത്തനം കാഴ്ചെവക്കുന്ന പൗരസമിതിയുടെ തുടർപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസയും നേരുന്നതിനൊപ്പം സംഘടനയുടെ പ്രയാണത്തിലും വിജയങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും അറിയിക്കുന്നു. -സുജിത് വിജയൻപിള്ള എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.