തിരുവനന്തപുരം: ഉയർന്ന റാങ്കുണ്ടെങ്കിൽ പൊതുവിഭാഗത്തിൽ നിയമനത്തിന് അർഹതയുണ്ടെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് മുസ്ലിം ജമാഅത്ത് കോഓഡിനേഷൻ (എം.ജെ.സി) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സർക്കാറുകളും പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളും നിയമനങ്ങൾ നടത്തുമ്പോൾ സുപ്രീംകോടതി വിധി പൂർണമായും പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്‍റ് ഹാജി എം. അലികുഞ്ഞിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്.എൻ. പുരം നിസാർ, എ. സൈഫുദീൻ ഹാജി, അഡ്വ. എ.ആർ. അമാൻ നിലയ്ക്കാമുക്ക്, അബ്ദുൽ റഹ്മാൻ ത്രിപ്പിലഴകം, ഹുസൈൻ റാവുത്തർ ആലുവ, ഷാജഹാൻ തൃശൂർ, ഡോ. വിഴിഞ്ഞം റഹുമാൻ, വഴിമുക്ക് സുബൈർ, നൗഷാദ് എസ്എൻ.പുരം, എസ്. അബ്ദുൽ അസീസ്, എസ്. അഷ്റഫ്, അബ്ദുൽ റഷീദ്, അബ്ദുൽ സമദ്, കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.