വെള്ളറട: കള്ളിക്കാട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ പൊലീസുകാരനെതിരെ പരാതി. നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷനിലാണ് കുടുംബം പരാതി നല്‍കിയത്. കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍-ഷീല ദമ്പതികളുടെ മകള്‍ തസ്ലിമ (17) ആണ് വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. സംഭവദിവസം രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പുമുറിയോട് ചേര്‍ന്ന ബാത്‌റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. സമീപവാസിയായ പൊലീസുകാരന്‍ അഖിലുമായി തസ്ലിമയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹത്തിനായി അഖിലിൻെറ വീട്ടുകാര്‍ 10 ലക്ഷം രൂപയും 25 പവന്‍ ആഭരണവും ചോദിച്ചുവെന്നും ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന് ബന്ധമുണ്ടെന്നറിഞ്ഞ തസ്ലിമ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തതാണെന്നും ബന്ധുക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.