ബാലഭാസ്‌കറിന്‍റെ മരണം: പുനരന്വേഷണ ഹരജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ അപകടമരണ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് കോടതി മേയ് 13ലേക്ക് മാറ്റി. കോടതി പ്രവർത്തനം ഇല്ലാത്തതിനാലാണ് കേസ് മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2019 സെപ്റ്റംബർ 25ന് പുലർച്ചയുണ്ടായ അപകടത്തിലാണ് ബാലഭാസ്കർ മരിച്ചത്. ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടർന്ന് ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസന്വേഷിച്ചെങ്കിലും അപകടമരണം എന്ന നിഗമനത്തിലാണെത്തിയത്. എന്നാൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ മാതാപിതാക്കളും ചലച്ചിത്രനടൻ സോബിയും കോടതിയെ സമീപിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.