കാട്ടുപന്നി ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

പത്തനാപുരം: ടാപ്പിങ്ങിനിടെ, കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പനമ്പറ്റ കൈലാസം പരിത്തിവിള കിഴക്കേതിൽ വീട്ടിൽ സുകുമാരൻ (69) ആണ് മരിച്ചത്. വെള്ളങ്ങാട് ഓട് ഫാക്ടറിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലി ചെയ്യുന്നതിനിടെ, രാവിലെ ഏഴോടെയായിരുന്നു ആക്രമണമുണ്ടായത്‌. അവശനിലയിൽ വീണുകിടക്കുന്ന സുകുമാരനെ അതുവഴി നടന്നുപോയ സ്ത്രീയാണ് കണ്ടത്. ആക്രമണത്തില്‍ ശരീരത്തിലെ മിക്ക ഭാഗങ്ങളിലും ഗുരുതര മുറിവേറ്റിരുന്നു. നാട്ടുകാരാണ് സുകുമാരനെ ആശുപത്രിയിലേക്ക് മാറ്റിയത്. പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകീട്ട് നാലോടെ മരിക്കുകയായിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ലത, രതീഷ്. മരുമക്കൾ: സജി, രഞ്ജിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.