തിരുവനന്തപുരം: പൊലീസിന്‍റെ ഇന്ധന ചെലവ് ചുരുക്കണമെന്ന സർക്കാർ നിർദേശത്തിനു പിന്നാലെ, തലസ്ഥാനത്ത് പമ്പുകളിൽനിന്ന് ഇന്ധനം കടംവാങ്ങി നിറക്കാൻ നിർദേശം. പൊലീസിന് ഇന്ധനം വാങ്ങുന്നതിന് അനുവദിച്ച ഇക്കൊല്ലത്തെ ഫണ്ട് തീർന്നതോടെയാണ് പ്രതിസന്ധി. പേരൂർക്കട എസ്.എ.പിയിലെ പൊലീസിന്‍റെ പമ്പിൽ നിന്നാണ് തലസ്ഥാനത്തെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറക്കുന്നത്. അവിടേക്ക് ഇന്ധനം വാങ്ങുന്നതിനുള്ള ഫണ്ടാണ് തീർന്നത്. കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. പ്രതിസന്ധി രൂക്ഷമായതോടെ, കെ.എസ്.ആർ.ടി.സിയുടെ പമ്പിൽനിന്ന് കടമായി ഇന്ധനം അടിക്കാനോ സ്വകാര്യ പമ്പിൽ കടംപറയാനോ ആണ് നിർദേശം. വാഹനങ്ങൾക്ക് ഇന്ധനം കണ്ടെത്താനുള്ള ചുമതല ഇതോടെ, ഉദ്യോഗസ്ഥർക്കായി. പൊലീസ് വാഹനങ്ങളുടെ ഇന്ധന ഉപയോഗം കൂടുന്നെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെന്നും ആഭ്യന്തര വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.