ആനാട് ആയുർവേദ ആശുപത്രിയെ തരംതാഴ്ത്താനുള്ള നീക്കം ഉപേക്ഷിക്കണം

നെടുമങ്ങാട്: ആനാട് ആയുർവേദ ആശുപത്രിയെ ഡിസ്പെൻസറിയായി തരംതാഴ്ത്താനുള്ള നീക്കം ഉപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കിടത്തി ചികിത്സയുൾപ്പടെ സൗകര്യങ്ങളോടെ മലയോരമേഖലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. രണ്ടു വർഷം മുമ്പ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറ്റിയതോടെ ആയുർവേദ ആശുപത്രി ഒ.പി മറ്റൊരിടത്ത് മാറ്റി. യാത്രാ സൗകര്യമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തയിടത്ത് പേരിനു വേണ്ടി മാത്രമാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രി പ്രവർത്തിച്ചിരുന്നയിടത്തെ സി.എഫ്.എൽ.ടി.സിയിൽ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുറവാണ്. കോവിഡ് സൻെററിന്‍റെ പ്രവർത്തനം മതിയാക്കി പഴയരീതിയിൽ ആയുർവേദ ആശുപത്രി പുനഃസ്ഥാപിക്കുന്നതിനു പകരം ഡിസ്പെൻസറിയായി തരംതാഴ്ത്താനാണ് നീക്കം നടക്കുന്നത്. ആനാട് ആയുർവേദ ആശുപത്രി നിശ്ചലമാക്കുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കാനാകില്ലെന്നും കൂടുതൽ സൗകര്യത്തോടെ പുനഃസ്ഥാപിക്കാൻ അധികാരികൾ തയാറാകണമെന്നും സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.