നെടുമങ്ങാട്: വീടുകയറി ആക്രമണ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലംകാവ് പന്നിയോട്ടുകോണം മേക്കോണത്ത് തോട്ടരികത്ത് വീട്ടിൽ നന്ദു (23), അതിയന്നൂർ കുടനാവിള ചാരുനിന്നവിള പുത്തൻവീട്ടിൽ രാജേഷ് (24) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കൊല്ലംകാവ് സ്വദേശി രജിത്തിൻെറ വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെ അടിച്ചും കുത്തിയും മാരകമായി മുറിവേൽ പ്പിച്ചതിനാണ് ഇവർ പിടിയിലായത്. രജിത്തിൻെറ വീട്ടിനു മൂന്നിലിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് എട്ടോളം വരുന്ന പ്രതികൾ അക്രമം കാട്ടിയത്. ഒളിവിൽ പോയ മറ്റ് പ്രതികളെ അന്വേഷിച്ചുവരുന്നു. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ വി. രാജേഷ് കുമാറിൻെറ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, എസ്.സി.പി.ഒ ബിജു, സി.പി.ഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഫോട്ടോ -വീടാക്രമണം പ്രതികൾ വീടാക്രമണം പ്രതി രാജേഷ്.jpg നന്ദു.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.