തമിഴ്നാട്ടിൽനിന്ന് മറ്റ് ജില്ലകളിലേക്കുള്ള പൊതുഗതാഗതം തുടങ്ങി

നാഗർകോവിൽ: അഞ്ചു മാസത്തിനുശേഷം തിങ്കളാഴ്ച മുതൽ ഇ-പാസ് ഇല്ലാതെ കന്യാകുമാരിയിൽനിന്ന് തമിഴ്നാടിൻെറ വിവിധ ജില്ലകളിലേക്കും അവിടെ നിന്ന് കന്യാകുമാരിയിലേക്കുമുള്ള പൊതു ഗതാഗതം തുടങ്ങി. ആദ്യ ഘട്ടത്തിൽ 19 സർക്കാർ ബസുകളാണ് ചെന്നൈ, കോയമ്പത്തൂർ, വേളാങ്കണ്ണി തുടങ്ങിയ ഭാഗങ്ങളിലേക്ക് സർവിസ് നടത്തിയത്. അതുപോലെ െട്രയിൻ സർവിസിനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. വടശ്ശേരിയിലെ കനകംമൂലം ചന്ത ദീർഘനാളത്തെ അടച്ചിടലിനുശേഷം തിങ്കളാഴ്ച മുതൽ കോവിഡ് േപ്രാട്ടോകോൾ നിയമങ്ങൾ പാലിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രവർത്തനം തുടങ്ങിയവയിൽ സർ സി.പി. രാമസ്വാമിഅയ്യർ പാർക്കും ഉൾപ്പെടും. ഇതോടെ കോവിഡ് കാരണം അടച്ചിട്ടിരുന്ന സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ ബഹുഭൂരിപക്ഷവും പ്രവർത്തനം തുടങ്ങി. എന്നാൽ, കോവിഡ് വ്യാപനത്തിന് വലിയ ശമനമുണ്ടാകാത്ത സാഹചര്യത്തിൽ അൺലോക്ക് നാലിൻെറ ഭാഗമായി പ്രവർത്തനം തുടങ്ങിയപ്പോൾ ജില്ലയിൽ കോവിഡ് വ്യാപനം 10,000 കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.