നെയ്യാറ്റിന്‍കര: സമ്പര്‍ക്കപട്ടികയിലുള്ളവരും രോഗലക്ഷണമുള്ളവരും കോവിഡ് പരിശോധനക്ക് പോകാൻ മടിക്കുന്നു. അതേസമയം പരിശോധന നടക്കുന്നയിടങ്ങളിൽ പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കുന്നുമുണ്ട്. ഓണത്തിനുശേഷം മുമ്പത്തെപ്പോലെ പരിശോധനകൾ നടക്കുന്നില്ല. ബാലരാമപുരം പഞ്ചായത്ത് പ്രദേശത്ത് പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവിടെയും കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ളവര്‍ പോലും പരിേശാധനക്ക് മുന്നോട്ടുവരാതെ പിന്മാറുകയാണ്. രോഗവ്യാപനമുള്ള സ്ഥലങ്ങൾ യഥാസമയം കണ്ടെയ്ൻമൻെറ് സോണാകളാക്കുന്നതുപോലും നിലച്ചമട്ടാണ്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെത്തി പേര് വെളിപ്പെടുത്താതെ പരിശോധന നടത്തി തിരികെയെത്തുന്നവരും നിരവധിയാണ്. കോവിഡ് പോസിറ്റീവാകുന്നവര്‍ പോലും ഇത് വെളിപ്പെടുത്താതെ സ്വയം ചികിത്സ തുടരുെന്നന്ന സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.