വിമൻ ജസ്റ്റിസ് നേതാക്കളെ ആക്രമിച്ചവരെ അറസ്റ്റ്‌ ചെയ്യണമെന്ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പ്രസിഡൻറ് രഞ്ജിത ജയരാജിനെയും അമ്മയെയും ജില്ല സെക്രട്ടറിയുമായ രജനിയെയും ആക്രമിച്ച ഡി.വൈ.എഫ്.െഎ പ്രവർത്തകൻ കിരണിനെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മൻെറ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വട്ടിയൂർക്കാവ് കുന്നംപാറയിലെ വീടിൻെറ പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ഡി.വൈ.എഫ്.െഎ പ്രവർത്തകർ ഇവരെ ആക്രമിച്ചത്. മുഖത്തടിയേറ്റ രജനി താഴെ വീണപ്പോൾ ശരീരത്ത് ചവിട്ടുകയും ചെയ്തു. ബന്ധുക്കൾ പിടിച്ചെഴുന്നേൽപിച്ച അവരെ കിരൺ വീണ്ടും മുതികിന് ചവിട്ടി നിലത്ത് വീഴ്ത്തി. രജനിയുടെ ശരീരത്തിൻെറ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രഞ്ജിതയെ കിരൺ അക്രമിച്ചത്. ഇത്രയും ഗുരുതരമായ ആക്രമണം നടത്തിയ പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരായ സ്ത്രീകളെ ആണ് ഗുണ്ടാരീതിയിൽ ആക്രമിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ കുറ്റം തലസ്ഥാന നഗരത്തിലാണ് നടന്നിരിക്കുന്നത്. ഇതിലെ പ്രതികളെ ഉടൻ പൊലീസ് കസ്റ്റഡിയിൽ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.