തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയിൽനിന്ന് താൻ ഒഴിഞ്ഞുകിട്ടണമെന്ന് ഏതെങ്കിലും മാധ്യമങ്ങൾ ആഗ്രഹിച്ചാൽ നടക്കിെല്ലന്നും ജനങ്ങൾ തീരുമാനിച്ചാേല നടക്കൂെവന്നും പിണറായി വിജയൻ. സ്വർണക്കടത്ത് വിഷയം വന്നപ്പോൾ സർക്കാറും മുഖ്യമന്ത്രിയെന്ന നിലയിൽ താനും വ്യക്തമായ നിലപാടെടുത്തിട്ടും ചില മാധ്യമങ്ങൾ തൃപ്തരല്ല. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ തൃപ്തരാകാത്തത് നിങ്ങളെ ഇൗ വഴിക്ക് പറഞ്ഞുവിടുന്നവർക്ക് തൃപ്തി വരാത്തതിനാലാണ്. അവർക്ക് തൃപ്തി വരണെമങ്കിൽ മുഖ്യമന്ത്രിക്കസേരയിൽനിന്ന് ഞാൻ മാറണം. അത് നടക്കാൻ പോകുന്നിെല്ലന്നും അദ്ദേഹം തുറന്നടിച്ചു. സ്വർണക്കടത്തുകേസ് എൻ.െഎ.എ അന്വേഷിക്കുകയാണ്. ആ അന്വേഷണം കൃത്യമായി നടക്കെട്ട. അവർ കണ്ടെത്തുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ എവിടൊക്കെയാേണാ പോേകണ്ടത് അവിടെയൊക്കെ പോകെട്ട. കോടതിയിൽ എൻ.െഎ.എ കാര്യങ്ങൾ അറിയിച്ചതോടെ നേരത്തേ േകട്ടതിൽ ഏതൊക്കെയാണ് ശരിയെന്നും തെറ്റെന്നും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിൻെറ മുഖ്യമന്ത്രിയെ പലർക്കും പരിചയമുണ്ടാകും. അതിനപ്പുറമുള്ള പരിചയം കേസിലെ പ്രതിയായ സ്ത്രീയുമായി ഒന്നുമില്ല. എൻ.െഎ.എയുടെ കൃത്യമായ അന്വേഷണത്തിലൂടെ കാര്യങ്ങൾ വരെട്ട.-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.