തിരുവനന്തപുരം: മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരീക്ഷകരെന്ന് പറഞ്ഞുവരുന്ന പലരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ തെറ്റിദ്ധാരണ പരത്തുന്നെന്ന് മുഖ്യമന്ത്രി. കോവിഡ് ശാസ്ത്രീയ മാർഗങ്ങളിലൂടെ മറികടക്കേണ്ട പ്രതിസന്ധിയാണ്. ആ മേഖലയിൽ വിദഗ്ധ ജ്ഞാനവും അനുഭവ സമ്പത്തുമുള്ള വ്യക്തികളാണ് പോരാട്ടം നയിക്കുന്നത്. ചർച്ചകളിൽ നിരീക്ഷകരായി വരുന്ന വൈദഗ്ധ്യമില്ലാത്തവർ അശാസ്ത്രീയവും അബദ്ധവുമായ കാര്യങ്ങൾ പ്രസ്താവിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. ഇവർ പ്രശ്നത്തെ പെരുപ്പിക്കാനോ ന്യൂനീകരിക്കാനോ ആണ് ശ്രമിക്കുന്നത്. ഇത് രണ്ടും അപകടകരമാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം ചർച്ചകളിൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.