ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: പട്ടം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആൽഫ മാരി ഇന്‍റർനാഷനൽ എജുക്കേഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിരവധി വിദ്യാർഥികളിൽനിന്ന് വിദേശരാജ്യങ്ങളിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിക്കുന്നതായി പരാതി. മുൻകാലങ്ങളിൽ സമാനമായ പരാതികളെതുടർന്ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും സ്ഥാപനം സീൽ ചെയ്ത് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട്, കാനഡ, അയർലൻഡ്, ജപ്പാൻ, പോളണ്ട്, ജർമനി എന്നീ രാജ്യങ്ങളിൽ ബി.ബി.എ, എം.ബി.എ തുടങ്ങിയ വിവിധ കോഴ്സുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്യുകയും വിദ്യാർഥികളിൽനിന്ന് വലിയൊരു തുക അഡ്വാൻസായി വാങ്ങിയശേഷം അഡ്മിഷൻ ശരിയായിട്ടില്ലെന്നും അഡ്വാൻസ് തുക തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് സമാനമായ തട്ടിപ്പ് തുടരുകയാണ്. കരിയം സ്വദേശി പ്രസാദ് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ സ്ഥാപനത്തിന്‍റെ പരസ്യങ്ങളിൽ കുടുങ്ങി ചതിയിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പേരൂർക്കട എസ്.എച്ച്.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.