പത്തനാപുരം: പൂർവികർ കാത്തു പരിപാലിച്ച മലങ്കര സഭയുടെ വിശ്വാസവും പാരമ്പര്യവും തനിമയും തലമുറകളിലേക്ക് കൈമാറാൻ ഉള്ള ഉത്തരവാദിത്തം ഏവർക്കുമുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. പത്തനാപുരത്ത് മലങ്കര സുറിയാനി അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനന്തരീക്ഷം സംജാതമാകണമെന്നാണ് സഭയുടെ ആഗ്രഹം. ജീവകാരുണ്യത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തേക്കുള്ള സഭയുടെ വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. മെത്രാപ്പോലീത്തമാർ, വൈദികർ, കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഇന്ത്യക്കകത്തും പുറത്തുംനിന്നുമായി 30 ഭദ്രാസനങ്ങളിലെ ദേവാലയങ്ങളെ പ്രതിനിധാനം ചെയ്ത് 4300 പ്രതിനിധികളടക്കം അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. അഞ്ചു വർഷത്തിലൊരിക്കലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് 47 വൈദികർ ഉൾപ്പെടെ 141 അംഗങ്ങളെ തെരഞ്ഞെടുത്തു. വൈദിക ട്രസ്റ്റിയായി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. പടം......മലങ്കര സുറിയാനി അസോസിയേഷൻ സമ്മേളനം സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.