തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൊഴിലാളി മേഖലയിൽ ഇന്ന് നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. തൊഴിലാളികൾക്ക് അവകാശങ്ങൾ മുന്നോട്ടുവെക്കാനാകുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾ അനുദിനം കഷ്ടത അനുഭവിക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ രാപകൽ സമരം നടക്കുന്നു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയാണ്. ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനല്ലെന്ന് പറയുകയാണ് മന്ത്രി. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നു. തൊഴിൽ മേഖലയാകെ സ്തംഭിച്ചിരിക്കുന്നു. കയർ-കശുവണ്ടി-കൈത്തറി തൊഴിലാളികൾ പട്ടിണിയിലാണ്. വഴിയോരക്കച്ചവടക്കാർ അനാഥരാണ്. തോട്ടം തൊഴിലാളികളും മോട്ടോർ തൊഴിലാളികളും നിസ്സഹായാവസ്ഥയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ സ്ഥിതി ദയനീയവും. ഈ മേഖലയിലെ ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കണമെന്നും തൊഴിലാളികളുടെ രക്ഷക്കുവേണ്ടിയാണ് ഈ പ്രക്ഷോഭമെന്നും ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ, ജില്ല പ്രസിഡന്‍റ് വി.ആർ. പ്രതാപൻ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, വി.എസ്. ശിവകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.