തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റായി വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം.വി. വിനീതയെയും ജന.സെക്രട്ടറിയായി ന്യൂസ് 18 പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ. കിരൺബാബുവിനെയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഒരു വനിത പത്രപ്രവർത്തക യൂനിയൻെറ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മാതൃഭൂമിയിലെ എം.പി. സൂര്യദാസിനെ 78 വോട്ടുകൾക്കാണ് വിനീത പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 3001 വോട്ടിൽ വിനീതക്ക് 1515 വോട്ടുകൾ ലഭിച്ചപ്പോൾ സൂര്യദാസിന് 1437 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. ജന.സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മാധ്യമത്തിലെ കെ.പി. റെജിയെ 361 വോട്ടുകൾക്കാണ് ആർ. കിരൺബാബു പരാജയപ്പെടുത്തിയത്. കിരൺബാബു 1239 വോട്ടുകൾ നേടിയപ്പോൾ കെ.പി. റെജി 878ഉം മറ്റൊരു സ്ഥാനാർഥിയായ സുരേഷ് എടപ്പാൾ 842 വോട്ടും നേടി. 36 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.