മെഡിക്കൽ കോളജുകളിൽ തിരിച്ചറിയൽ കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയൽ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേസമയം ഒരാളെ മാത്രമേ അനുവദിക്കൂ. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് നൽകൂ. ജീവനക്കാരും മെഡിക്കല്‍-നഴ്‌സിങ് വിദ്യാർഥികളും നിര്‍ബന്ധമായും തിരിച്ചറിയൽ കാര്‍ഡ് ധരിക്കണം. സുരക്ഷ ജീവനക്കാര്‍ തിരിച്ചറിയൽ കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ പ്രതിദിനം വന്നുപോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ സംശയം തോന്നിയാല്‍ സുരക്ഷ ജീവനക്കാരെ വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.