തളിക്കുളം കൊപ്രക്കളത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം

വിഷു കഴിഞ്ഞുള്ള യാത്ര മരണത്തിലേക്ക്

വാടാനപ്പള്ളി: വിഷു ആഘോഷം കഴിഞ്ഞുള്ള അധ്യാപക ദമ്പതിമാരായ ഷിജുവിന്റെയും ശ്രീജയുടെയും കുടുംബത്തിന്റെയും യാത്ര മരണത്തിലേക്കായി. കൊപ്രക്കളത്ത് ഞായറാഴ്ച രാവിലെ ഏേഴാടെ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പറവൂർ സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്.

പറവൂർ തട്ടാൻപടി സ്വദേശിപുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി, പേരക്കുട്ടി അഭിരാമി എന്നിവരാണ് മരിച്ചത്. പത്മനാഭന്റെ മകൻ ഷിജു, ഭാര്യ ശ്രീജ എന്നിവർ ഗുരുതര പരിക്കോടെ തീവ്രപരിചരണ വിഭാഗത്തിലാണ്.

തിരുവനന്തപുരം എൽ.ബി.എസ് എൻജിനിയറിങ് കോളജിൽ അധ്യാപകനായ ഷിജുവും അമ്പലപ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായ ശ്രീജയും മകൾ അഭിരാമിയുമായി വിഷുവിന്റെ ഭാഗമായാണ് പറവൂരിലെ വീട്ടിൽ എത്തിയത്. ആഘോഷത്തിന്റെ സന്തോഷം പങ്കിട്ട് ഞായറാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പോകും വഴിയാണ് അപകടം.

ഷിജുവും ശ്രീജയും ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. മൂന്നു പേരും മരിച്ച വിവരം ഇവർ അറിഞ്ഞിട്ടില്ല. ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഓർമ വരുമ്പോൾ ഇവർ മകളെ തിരക്കുന്നുണ്ട്. ഓമന മകളെ ഒരു നോക്കു കാണാനോ അന്ത്യ ചുമ്പനം നൽകാനോ ഷിജുവിനും ശ്രീജക്കും കഴിയാത്തതിലാണ് ബന്ധുക്കളുടെ വേദന.

അപകടത്തിന്റെ ഞെട്ടലിലാണ് തളിക്കുളം നിവാസികളും. നാട്ടുകാരും ആക്ട്സ് പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദേശീയപാതയിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ എട്ടോളം അപകട മരണങ്ങൾ നടന്നിരുന്നു. എന്നാൽ, അടുത്തെങ്ങും ഒറ്റ അപകടത്തിൽ മൂന്നുപേർ മരിച്ചിട്ടില്ല. കാർ വലതുഭാഗത്തുകൂടെ വന്നതാണ് അപകടത്തിന് കാരണം. ഓടിച്ചയാൾ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. 

Tags:    
News Summary - accident in thalikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.