തൃശൂർ: പൂരത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആറ് ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണം പിടികൂടി. കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ സീ ഫോർട്ട്, ആലിയ, സെന്റ് തോമസ് കോളജ് റോഡിലെ കുക്ക് ഡോറും, തജിനി, ഒറോട്ടി, ചുരുട്ടി എന്നീ ഹോട്ടലുകളിൽനിന്നാണ് ഭക്ഷണം പിടികൂടിയത്. ഒന്നിലധികം തവണ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളാണിതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
മൂന്ന് തവണയിൽ കൂടുതൽ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളുണ്ടെങ്കിൽ പൂട്ടാൻ നോട്ടീസ് നൽകുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. പൂരത്തിന് മുന്നോടിയായി ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശംഭു എസ്. ജഗന്നാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.