വടക്കേപ്പാട്ട് പാടശേഖരത്തിലെ മുണ്ടകൻ കൃഷി മോട്ടോർ പുരക്ക് അനുമതിയായി
ചെറുതുരുത്തി: ‘മഴ ലഭിച്ചില്ല; വടക്കേപ്പാട്ട് പാടശേഖരത്തിലെ പത്ത് ഏക്കറോളം മുണ്ടകൻ കൃഷി ഉണക്ക ഭീഷണിയിൽ’ എന്ന മാധ്യമം വാർത്ത ഗുണം കണ്ടു. പാഞ്ഞാൾ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി അടിയന്തരമായി യോഗം ചേർന്ന് കൃഷിക്കാർക്ക് വെള്ളം ലഭിക്കുന്നതിനുവേണ്ടി അടിയന്തരമായി മോട്ടോർ പുര പണിയാൻ അനുമതി നൽകി. ഇതിന്റെ പണി പുരോഗമിക്കുന്നു. പണി കഴിഞ്ഞാൽ അടുത്ത ദിവസം ജില്ല പഞ്ചായത്തിന്റെ തുക ഉപയോഗിച്ച് പത്ത് എച്ച്.പി മോട്ടോർ വാങ്ങിക്കാനും കൃഷിക്കാർ പറഞ്ഞ സ്ഥലത്ത് മോട്ടോർ വെക്കാനും തീരുമാനിച്ചു. വാർഷിക പദ്ധതിയിൽ പാടശേഖരത്തിന് ആവശ്യമെങ്കിൽ ജലസേചന സൗകര്യം ഒരുക്കാമെന്ന് രേഖാമൂലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റ് സന്ദീപ് കൊന്നനാത്തും കൃഷിക്കാരോട് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
തിങ്കളാഴ്ചയാണ് മഴ ലഭിക്കാത്തതിനെ തുടർന്ന് പാഞ്ഞാൾ അതിരാത്രഭൂമി എന്നറിയപ്പെടുന്ന വടക്കേപ്പാട്ട് പാടശേഖരത്തിലെ ഏകദേശം പത്ത് ഏക്കറോളംമുണ്ടകൻ കൃഷി ഉണക്ക ഭീഷണിയിലാണെന്നും കണ്ടത്തിൽ നട്ടുണ്ടാക്കിയ ഞാറിൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഭൂമി വിണ്ടുകീറാൻ തുടങ്ങിയതായും ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.