മാള: വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മാള വലിയപറമ്പ് കുരുവിലശേരി വടാശേരി പ്രമോദിനെയാണ് (29) ജയിലിലടച്ചത്. രണ്ടാം തവണയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നത്. വധശ്രമം, പോക്സോ, വനംകൊള്ള തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.
ഒരു വർഷം മുമ്പ് ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലെത്തിയ ഇയാൾ വലിയപറമ്പിൽവെച്ച് വഴി യാത്രികനെ കൊലപ്പെടുത്താൻ ശ്രമം നടത്തി. ഈ കേസിൽ റിമാൻഡിൽ കഴിയവേയാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. മാള, കൊരട്ടി, കാട്ടുർ, ചാലക്കുടി, മതിലകം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഏതാനും വർഷങ്ങളായി കേസുകളുണ്ട്.
കൂടാതെ മൂപ്ലിയം വനമേഖലയിൽ അതിക്രമിച്ചു കയറി ചന്ദനത്തടി വെട്ടിയ കേസിലും പ്രതിയാണ്. ഭൂരിഭാഗം കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.