സുകുമാരൻ
മാള: ആളൂരിൽ വീടിനോട് ചേർന്ന് ചാരായം വാറ്റിയിരുന്നയാൾ അറസ്റ്റിലായി. കാട്ടാംതോട് പാൻഡ്യാലയിൽ വീട്ടിൽ സുകുമാരനെയാണ് (64) തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പൊലീസ് എത്തിയപ്പോൾ ശത്രുക്കൾ അപവാദം പറഞ്ഞുപരത്തുന്നതാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. സംശയം തോന്നി വീട്ടിലും പറമ്പിലും ഏറെനേരം നടത്തിയ പരിശോധനയിലാണ് ഡ്രമ്മുകളിൽ കലക്കിയ വാഷ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വാറ്റി കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തി. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് മൂന്നുദിവസത്തെ പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. നേരത്തേ ചാരായം വാറ്റിയതിന് ഇയാൾക്കെതിരെ കൊടകര സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ വി.പി. അരിസ്റ്റോട്ടിൽ, എൻ.പി. ഫ്രാൻസിസ്, യു. രമേഷ്, എ.എസ്.ഐ മിനിമോൾ, സീനിയർ സി.പി.ഒമാരായ കെ.കെ. പ്രസാദ്, പി.കെ. മനോജ്, പി.ആർ. അനൂപ്, എം.ആർ. സുജേഷ്, സി.പി.ഒമാരായ എസ്. ശ്രീജിത്ത്, ഐ.വി. സവീഷ്, ഡാനിയേൽ സാനി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.