സജീവൻ, സന്തോഷ്
തൃശൂർ: കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 75 കിലോ കഞ്ചാവ് കടത്തിയതിന് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പടിയൂർ വളവനങ്ങാടി തൊഴുത്തുങ്ങപുറത്ത് സജീവൻ, പറവൂർ ചെറിയപല്ലംതുരുത്ത് കാക്കനാട് സന്തോഷ് എന്നിവരെയാണ് തൃശൂർ ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 2020 മേയ് 23ന് കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്.
അന്നത്തെ കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടറായ പി.കെ. പത്മരാജനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ല പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ, ലിജി മധു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.