പ്രവീഷ്
അന്തിക്കാട്: യുവതിയെ കമ്പി വടികൊണ്ട് അടിച്ചും തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചാഴൂർ പാറക്കുളംവീട്ടിൽ പ്രവീഷാണ് (36) കോടതിയുടെ ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള വാറണ്ട് പ്രകാരം തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 വർഷത്തിൽ ഭാര്യയും മകളുമായി ഒന്നിച്ച് കുടുംബമായി താമസിക്കുന്ന പ്രതി ഭർത്താവ് മരിച്ച യുവതിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച് 2023 ജൂൺ രണ്ടിന് രാത്രി 11ഓടെ കമ്പി വടികൊണ്ട് അടിച്ചും തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ് വരവെ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു. കോടതിയുടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറണ്ട് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ അഫ്സൽ, സി.പി.ഒമാരായ അമൽദേവ്, പ്രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.