പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

മാള: 16 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. പൂജയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി കൊരട്ടി കൊനൂർ സ്വദേശി കരിങ്ങാപ്പിള്ളി വീട്ടിൽ മനോജിനെയാണ് (48) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അങ്കമാലിയിൽ അറസ്റ്റ് ചെയ്തത്. 2016ലാണ് സംഭവം.

മാള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാകും. 2016 ൽ ഈ കേസിൽ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസം ജയിലിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അങ്കമാലിയിൽ നിന്നും പിടികൂടിയത്.

Tags:    
News Summary - Absconding accused in POCSO case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.