തിരുവനന്തപുരം: നെന്മാറ വേലയോടനുബന്ധിച്ച് സ്വകാര്യ ബസുകൾക്കു മുകളിൽ യാത്രക്കാരെ കയറ്റി സർവിസ് നടത്തിയ സംഭവത്തിൽ ഡ്രൈവർമാരായ ടി. സെന്തിൽ കുമാറിന്റെയും എ. തൗഫീഖിന്‍റെയും ഡ്രൈവിങ് ലൈസൻസും കണ്ടക്ടർമാരായ ശരവണൻ ആർ, നജീബ് കെ.പി എന്നിവരുടെ കണ്ടക്ടർ ലൈസൻസും പാലക്കാട് ആർ.ടി.ഒ എൻ. തങ്കരാജ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമീഷണർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും മന്ത്രി നിർദേശിച്ചു. അപകടകരമായി സർവിസ് നടത്തിയ മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.