ഭാരത് ജോഡോ യാത്ര തിരിച്ചുവരവിന്‍റെ ചവിട്ടുപടി -വി.ഡി. സതീശൻ

തൃശൂർ: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തൃശൂരിലൂടെയുള്ള പര്യടനം കോൺഗ്രസിന്റെ ജില്ലയിലെ തിരിച്ചുവരവിന്‍റെ ചവിട്ടുപടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദയാത്രയുടെ ജില്ലതല സംഘാടകസമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 19 ദിവസം നടക്കുന്ന യാത്ര ജില്ലയിൽ മൂന്ന് ദിവസമാണ് പര്യടനം നടത്തുക. ജില്ലയിലെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ചെയർമാനായ യാത്രയുടെ ജില്ലയിലെ കോഓഡിനേറ്റർ ടി.എൻ. പ്രതാപൻ എം.പിയാണ്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.എൻ. പ്രതാപൻ എം.പി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ പത്മജ വേണുഗോപാൽ, അനിൽ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, എ. പ്രസാദ്, എൻ.കെ. സുധീർ, ജോസഫ് ടാജറ്റ്, ഐ.പി. പോൾ, നിജി ജസ്റ്റിൻ, സി.ഒ. ജേക്കബ്, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. tcr satheesan ഭാരത് ജോഡോ യാത്രയുടെ ജില്ലതല സംഘാടകസമിതി രൂപവത്കരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.