കുറ്റിപ്പുറം: ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ പതിയശേരി ഇടവഴിക്കൽ മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ ബസ് പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയ വകുപ്പിലാണ് കേസ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. രണ്ടുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റിപ്പുറം സ്റ്റാൻഡിലേക്ക് പോകുന്ന ബസ് മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. കുന്നംകുളം സ്റ്റേഷനിലെ സി.പി.ഒ ബിജു (40) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന് മുന്നിലേക്ക് ബിജു തെറിച്ചുവീണതിനു പിന്നാലെ ദേഹത്തുകൂടി ഇതേ ബസ് കയറിയിറങ്ങുകയും ചെയ്തു. ചാലക്കുടി സ്വദേശിയാണ്. കുറ്റിപ്പുറത്തിനടുത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനെത്തിയതായിരുന്നു ബിജു. Mp KTPM മുഹമ്മദ് ഷാഫി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.