രേഖകളില്ലാത്ത മത്സ്യബന്ധന ബോട്ട് പിടികൂടി

അഴീക്കോട്: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിവന്ന ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. മുനമ്പം സ്വദേശി പനക്കൽ ജോസഫിന്‍റെ 'സീ ഫേസ്' ബോട്ടാണ് രജിസ്ട്രേഷനും ലൈസൻസുമില്ലാതെ മത്സ്യബന്ധനം നടത്തിയതിന് പിടിച്ചെടുത്തത്. പിന്നീട് 2.5 ലക്ഷം രൂപ പിഴ ഈടാക്കി ബോട്ട് വിട്ടുകൊടുത്തു. അസിസ്റ്റന്‍റ് ഡയറക്ടർ ടി.ടി. ജയന്തിയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്‍റ് എ.എസ്.ഐ പി.ജെ. ഷിജു, സീ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് ക്രൂ ജയചന്ദ്രൻ, റോക്കി, ദേവസി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.