തൃശൂർ: ഏതുതരം വികസനമാണ് തങ്ങളുടേതെന്ന് രാഷ്ട്രീയപാർട്ടികൾ വെളിപ്പെടുത്തണമെന്ന് കവിയും സിനിമ ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. കെ-റെയിൽ സമരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത് വലതുപക്ഷ വികസനവും ഇടതുപക്ഷ വികസനവുമുണ്ട്. ഇതിൽ ഏതു ചേരിയിലാണ്, ഏതുതരം വികസന പരിപ്രേക്ഷ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യധാര പാർട്ടികൾ വെളിപ്പെടുത്തണം. എങ്ങനെയാണ് നിങ്ങളുടെ വികസന നയം എന്ന ചോദ്യം ജനങ്ങളിൽനിന്ന് ഉയർന്നുവരണം. കെ-റെയിൽ അതിനുള്ള നിമിത്തം മാത്രമാണ്. കേരളം അഭിമുഖീകരിക്കുന്ന വിഷയത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നത് ഭാവിതലമുറ ചോദ്യം ചെയ്യും എന്നതിനാലാണ് പ്രതികരിക്കുന്നത്. ഗതാഗതമേഖലയിലെ നിർണായകസ്വാധീനമുള്ള കെ.എസ്.ആർ.ടി.സിയുടെ നഷ്ടം തീർക്കുന്നതെങ്ങനെയെന്ന് അറിയാത്തവരാണ് കെ-റെയിലിനെപറ്റി പറയുന്നത്. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽപോലും അബദ്ധ പദ്ധതിയാണ് കെ-റെയിൽ എന്ന് വ്യക്തമാണ്. ഈ ചിന്തയാണ് കെ-റെയിലിനെതിരായ കവിതയായി മാറിയത്. ഇതിന്‍റെ പേരിലാണ് സൈബർ ആക്രമണം നേരിടുന്നത്. മനുഷ്യരാശിയും ജീവജാലങ്ങളും നേരിടുന്നത് അതിജീവനത്തിന്‍റെ പ്രശ്നമാണ്. അതിന്‍റെ ഭാഗമായി മാത്രമേ വികസനങ്ങളെ കാണാനാകൂ. അത്തരം ബോധമില്ലാതെ 18, 19 നൂറ്റാണ്ടുകളിലെ കാഴ്ചപ്പാടോടെ സംസാരിക്കുന്ന നേതാക്കന്മാരെയാണ് കാണാനാകുന്നത്. അതിനൂതന ശാസ്ത്രസാങ്കേതികതയുടെ വക്താക്കളെന്ന് അവകാശപ്പെട്ട് അവർ മറ്റുള്ളവരെ പരിഹസിക്കുകയാണ്. അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ പറയുന്ന വികസനത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.