കോടശ്ശേരിയിൽ പീലാർമുഴിയിലെ തീപിടിത്തം
ചാലക്കുടി: വ്യാഴാഴ്ച രാത്രി കോടശ്ശേരി പഞ്ചായത്ത് വെട്ടിക്കുഴി, പീലാർമുഴി മേഖലയിൽ വീണ്ടും തീപിടിത്തം. രാത്രിയിലും അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമം തുടരുന്നു.
കഴിഞ്ഞ ദിവസം വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളം തോട്ടഭൂമിയിൽ തീ പിടിച്ചത് അഗ്നിരക്ഷാസേനയെത്തി അണച്ചിരുന്നു. അതിനോട് ചേർന്ന് തന്നെയാണ് വ്യാഴാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായത്. വൈകുന്നേരം ഏഴരയോടെയാണ് അഗ്നിരക്ഷാ സേനക്ക് അറിയിപ്പ് ലഭിക്കുന്നത്. കുന്നും മലയും ചേർന്ന ഭാഗമായതിനാൽ വാഹനം എത്താൻ പ്രയാസകരമാണ്. അതിനാൽ ഫയർ ബീറ്റ് ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയാണ് അഗ്നിരക്ഷാസേന ചെയ്യുന്നത്. ഇത് ഏറെ ശ്രമകരമാണ്.
ചാലക്കുടി ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ. ഷഹാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ശ്യാംമോഹൻ, സന്തോഷ് കുമാർ, എസ്. സൂരജ് കുമാർ, അഖിൽ ആർ. നായർ, വി.എൻ. അരുൺ, എസ്.വി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.