തൃശൂർ: ഗ്രന്ഥസൂചി, കേരള സാഹിത്യ ചരിത്രം തുടങ്ങിയ പദ്ധതികളിലെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം കേരള സാഹിത്യ അക്കാദമിയിൽ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരുന്നു പരിശോധന. 2000-2005 കാലത്തെ ഗ്രന്ഥസൂചി അച്ചടിച്ചിട്ടും പുറത്തിറങ്ങാതെ മുടങ്ങിയതിലെ അഴിമതിയും മലയാള സാഹിത്യ ചരിത്ര ഗ്രന്ഥം പിഴവുകൾ കാരണം വിറ്റഴിക്കാനാകാതെ സൂക്ഷിച്ചതിനെപ്പറ്റിയുമാണ് പരിശോധിച്ചത്. അക്കാദമിയിലെ ഹാളുകൾ വാടകക്ക് നൽകുന്നതിൽ അഴിമതി നടന്നിരുന്നുമെന്നുമുള്ള പരാതിയിലും അന്വേഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ പരിശോധന പൂർത്തിയാക്കാനായില്ലെന്നും അടുത്തദിവസം രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ഡിവൈ.എസ്.പി പി.എസ്. സുരേഷ് അറിയിച്ചു. പരിശോധന പൂർത്തിയാക്കി എസ്.പി മുഖാന്തരം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.