കോട്ടപ്പുറം ചന്തയിലെ കയറ്റിറക്കു കൂലി തർക്കത്തിന് പരിഹാരമായില്ല തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തയിൽ കയറ്റിറക്കു കൂലി സംബന്ധിച്ച് വ്യാപാരികളും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ലെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂലി സംബന്ധിച്ച കരാർ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് അവസാനിച്ചു. എന്നാല്‍, കുടിശ്ശിക കിട്ടാനുണ്ടെന്നും വ്യാപാരികൾ നൽകുന്നില്ലെന്നും പറഞ്ഞാണ് തര്‍ക്കം ആരംഭിച്ചത്. തൊഴിലാളികള്‍ ഇരട്ടി കൂലിയാണ് ആവശ്യപ്പെടുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ ഇടപെട്ടെങ്കിലും തര്‍ക്കം പരിഹരിക്കാനായില്ല. ഡി.എല്‍.ഒയുടെ സാന്നിധ്യത്തിൽ വ്യാപാരി നേതാക്കളും തൊഴിലാളി പ്രതിനിധികളും പലവട്ടം ചർച്ച നടത്തിയെന്ന് വ്യാപാരികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി, സി.സി. ജോര്‍ജ്, ജോഷി തേറാട്ടില്‍, ഇ.എ. ബഷീര്‍, കെ.എം. ടോമി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.