റാന്നി: തുറന്നു നൽകിയതിന്റെ രണ്ടാം നാൾ അത്തിക്കയം കൊച്ചുപാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. വാട്ടർ അതോറിറ്റി വെളളം തുറന്നുവിട്ടതിനെ തുടർന്നാണ് റോഡ് തകർന്നത്. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ചിരുന്ന എട്ട് ഇഞ്ചോളം വലിപ്പമുള്ള പൈപ്പിലൂടെ അതിശക്തമായി വെള്ളം വന്നതോടെ പാലത്തിൻറെ അപ്പ്രോച്ച്റോഡ് തകർന്ന് താഴ്ന്നു പോകുകയുമായിരുന്നു.
റീ-ബിൽഡ് കേരള അധികൃതരുടെ അപേക്ഷയെ തുടർന്ന് പാലം നിർമാണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള പൈപ്പ് വാട്ടർ അതോറിറ്റിതന്നെ മുറിച്ചു മാറ്റിയിരുന്നു. ഈ പൈപ്പിലൂടെയാണ് ചൊവ്വാഴ്ച വെള്ളമെത്തിയത്. വാട്ടർ അതോറിറ്റി തന്നെ മുറിച്ചു മാറ്റിയ പൈപ്പ് നന്നാക്കാതെ വെള്ളം തുറന്ന് വിട്ടത് അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.
കരാറുകാരൻ ഉപേക്ഷിച്ചതിനെതുടർന്ന് പാലവും അപ്രോച്ച് റോഡും നാട്ടുകാർ പിരിവെടുത്താണ് പൂർത്തിയാക്കിയത്. ഇതിനിടെയാണ് വാട്ടർ അതോറിറ്റിയുടെ കൊലച്ചതി. വാഹനങ്ങൾ കടന്ന് പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിനുപിന്നാലെ, ജനപ്രതിനിധികളും പൊലീസും വാട്ടർ അതോറിറ്റി അധികൃതരെ ബന്ധപ്പെട്ടു. തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്നും പൈപ്പ് നന്നാക്കി റോഡ് പൂർണസ്ഥിതിയിലാക്കി നൽകുമെന്നും വാട്ടർ അതോറിട്ടി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.