പത്തനംതിട്ട: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ, വീട്ടിൽ കടന്നുകടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പൊലീസ് പത്തുവർഷത്തിനുശേഷം പിടികൂടി. പുളിക്കീഴ് ചാത്തങ്കേരി, വിളക്കുപാടത്തിൽച്ചിറ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ജെയിംസ് ചാക്കോ (48)യെയാണ് പിടികൂടിയത്. 2016 ഒക്ടോബർ 21നും 22നുമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷെഫീക്ക്, എസ്.ഐ നൗഫൽ, സി.പി.ഒമാരായ അനൂപ്, സുദീപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തുനിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.